ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വര്‍ധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധശല്യത്തിനെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെട്ടു.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ ട്രെയിനില്‍ രാത്രി സൗമ്യയെന്ന പെണ്‍കുട്ടി പീഡനത്തിനിരയായി ആറിനു മരണത്തിനു കീഴടങ്ങിയ സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിട്ടും പോലീസ് വേണ്ട ശുഷ്‌കാന്തി തുടര്‍ന്നു കാട്ടുന്നില്ലെന്നാണ് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പല കാര്യങ്ങളും നിസാരമെന്നു സൂചിപ്പിച്ച് അധികൃതരും മാധ്യമങ്ങളും അവഗണിക്കുകയുമാണ്.
കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന ഒരു അതിക്രമം സംബന്ധിച്ച് പോലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാല്‍ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചിലര്‍ വിവരം അറിയിച്ചിട്ടും ഒരു പത്ര-ദൃശ്യമാധ്യമവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുമില്ല. അതിനാല്‍ ലഭ്യമായ വിവരങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയെക്കരുതി തത്തംപള്ളി വാര്‍ഡ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്നു.
ലഭിച്ച വിവരം ഇങ്ങനെയാണ്: 2011 ഏപ്രില്‍ 30-ന് ശനിയാഴ്ച വൈകുന്നേരം ഏകദേശം ആറു മണി കഴിഞ്ഞ സമയത്ത് കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന ഒരു കന്യാസ്ത്രീയെ എതിരേ വന്ന ഒരു പുരുഷന്‍ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് താഴെയിട്ട് ഉപദ്രവിച്ചു.
നൂറു കണക്കിന് ആള്‍ക്കാര്‍ അപ്പോള്‍ കൂടിയെങ്കിലും അക്കൂട്ടത്തില്‍ പോലീസുകാര്‍ ഇല്ലായിരുന്നു. തുടര്‍ന്നു കൂടെയുണ്ടായിരുന്നവര്‍ സ്‌റ്റേഷന്‍ മാസ്റ്ററോടു പരാതിപ്പെട്ടപ്പോള്‍ പോലീസിനെ അറിയിക്കാന്‍ പറഞ്ഞു. അങ്ങനെ സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ രണ്ടു പോലീസുകാരെ ഉണ്ടായിരുന്നുള്ളുവത്രേ. അവിടെ കൂടിയിരുന്ന യാത്രക്കാര്‍ അക്രമിയെ പിടിച്ചു പോലീസിനു കൈമാറിയെങ്കിലും അറസ്റ്റ് ചെയ്യാതെയും കേസ് എടുക്കാതെയും ഉടന്‍ തന്നെ പ്രതിയെ വളരെ നിരുത്തരവാദപരമായി വിട്ടയച്ചു.
ദീര്‍ഘദൂര യാത്രക്കെത്തിയവര്‍ സാധാരണഗതിയില്‍ പോലീസില്‍ രേഖാമൂലം പരാതിപ്പെടാന്‍ തയാറാകണമെന്നില്ല. മറ്റൊരു സ്ഥലത്തേക്കു യാത്രപോകുന്നവര്‍ക്ക് തുടര്‍ന്നുണ്ടാകുന്ന നിയമ നൂലാമാലകളിലും പോലീസ് ചോദ്യം ചെയ്യലുകളിലും ആശങ്കയുള്ളതുകൊണ്ടാണത്. തയാറെടുത്തു വന്ന യാത്ര തടസ്സപ്പെട്ടുവെന്നും വരാം. പ്രത്യേകിച്ച് സ്ത്രീകള്‍, പിന്നീടുണ്ടാകാവുന്ന മാധ്യമ വിചാരണകളേയും ഭയപ്പെടുന്നു.
ഏകദേശം ആറരയ്ക്കുള്ള വടക്കോട്ടുള്ള ട്രെയിനില്‍ പോകാന്‍ എത്തിയ യാത്രക്കാരിയെയാണ് ആക്രമിച്ചതെന്നു കരുതുന്നു. ഏതായാലും ആ ട്രെയിനില്‍ പോകേണ്ട യാത്രക്കാര്‍ ട്രെയിനില്‍ കയറുന്നതിനു മുന്‍പു തന്നെ പ്രതി പ്ലാറ്റ്‌ഫോമിലൂടെ സ്വതന്ത്രമായി നടന്നു പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. പോലീസ് സ്വമേധയാ കേസെടുത്ത് ക്രിമിനല്‍ കുറ്റം ചെയ്ത പ്രതിയെ തത്ക്കാലത്തേക്കെങ്കിലും തടഞ്ഞുവയ്‌ക്കേണ്ടതായിരുന്നു എന്നാണ് നിയമവിദഗ്ധര്‍ സൂചിപ്പിച്ചത്.
റെയില്‍വേ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും പോലീസിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആക്ഷേപം. കന്യാസ്ത്രീയെ പ്ലാറ്റ്‌ഫോമില്‍ നിന്നു വലിച്ചു പാളത്തില്‍ ഇട്ടിരുന്നുവെങ്കിലോ കൈയില്‍ കുഞ്ഞുമായി എത്തുന്ന സ്ത്രീകളെ ഇത്തരത്തില്‍ ചെയ്തിരുന്നുവെങ്കിലോ വിഷയം വളരെ ഗുരുതരമായി മാറിയേനെ.
അക്രമിയെ ഒരു മുന്‍കരുതലുമെടുക്കാതെ ഉടനേ വിട്ടയച്ചതു മൂലം വൈകാതെ തന്നെ ആക്രമിക്കപ്പെട്ട കന്യാസ്്ത്രീക്കു നേരേ ആവര്‍ത്തിച്ചോ അഥവാ മറ്റുള്ളവര്‍ക്കു നേരെയോ ആക്രമം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഏതായാലും ആക്രമി സ്വതന്ത്രമായി എവിടെയോ ഇപ്പോഴും വിഹരിക്കുകയാണെന്നാണ് മനസിലാക്കേണ്ടത്. അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
റയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ ഉടനേ ആ വിവരം വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ആലപ്പുഴ വഴിയുള്ള റെയില്‍പാതയിലും സ്റ്റേഷനുകളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൂടിയാണിത്.
റെയില്‍വേ സ്റ്റേഷനുകളിലും പരിസരപ്രദേശങ്ങളിലും ട്രെയിനുകളിലും പൊതുജനങ്ങള്‍ക്കു ശല്യമായി മാറുന്ന മദ്യപര്‍, നാടോടികള്‍, യാചകര്‍, മനോനില തെറ്റിയവര്‍, അലഞ്ഞുതിരിയുന്നവര്‍, അനധികൃത കച്ചവടക്കാര്‍, പോക്കറ്റിക്കാര്‍, മയക്കുമരുന്നു വില്പനക്കാര്‍, ആഭാസന്മാര്‍ തുടങ്ങിയവരെ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പോക്കറ്റടിക്കാരും യാചകരും മറ്റുമായി പോലീസുകാര്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്നുള്ളത് നാളുകളായി നിലനില്ക്കുന്ന പൊതുജന ആരോപണവുമാണ്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ ട്രെയിനില്‍ രാത്രി സൗമ്യയെന്ന പെണ്‍കുട്ടി പീഡനത്തിനിരയായി ആറിനു മരണത്തിനു കീഴടങ്ങിയ സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിട്ടും പോലീസ് വേണ്ട ശുഷ്‌കാന്തി തുടര്‍ന്നു കാട്ടുന്നില്ലെന്നാണ് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പല കാര്യങ്ങളും നിസാരമെന്നു സൂചിപ്പിച്ച് അധികൃതരും മാധ്യമങ്ങളും അവഗണിക്കുകയുമാണ്.
കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന ഒരു അതിക്രമം സംബന്ധിച്ച് പോലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാല്‍ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചിലര്‍ വിവരം അറിയിച്ചിട്ടും ഒരു പത്ര-ദൃശ്യമാധ്യമവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുമില്ല. അതിനാല്‍ ലഭ്യമായ വിവരങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയെക്കരുതി തത്തംപള്ളി വാര്‍ഡ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്നു.
ലഭിച്ച വിവരം ഇങ്ങനെയാണ്: 2011 ഏപ്രില്‍ 30-ന് ശനിയാഴ്ച വൈകുന്നേരം ഏകദേശം ആറു മണി കഴിഞ്ഞ സമയത്ത് കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന ഒരു കന്യാസ്ത്രീയെ എതിരേ വന്ന ഒരു പുരുഷന്‍ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് താഴെയിട്ട് ഉപദ്രവിച്ചു.
നൂറു കണക്കിന് ആള്‍ക്കാര്‍ അപ്പോള്‍ കൂടിയെങ്കിലും അക്കൂട്ടത്തില്‍ പോലീസുകാര്‍ ഇല്ലായിരുന്നു. തുടര്‍ന്നു കൂടെയുണ്ടായിരുന്നവര്‍ സ്‌റ്റേഷന്‍ മാസ്റ്ററോടു പരാതിപ്പെട്ടപ്പോള്‍ പോലീസിനെ അറിയിക്കാന്‍ പറഞ്ഞു. അങ്ങനെ സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ രണ്ടു പോലീസുകാരെ ഉണ്ടായിരുന്നുള്ളുവത്രേ. അവിടെ കൂടിയിരുന്ന യാത്രക്കാര്‍ അക്രമിയെ പിടിച്ചു പോലീസിനു കൈമാറിയെങ്കിലും അറസ്റ്റ് ചെയ്യാതെയും കേസ് എടുക്കാതെയും ഉടന്‍ തന്നെ പ്രതിയെ വളരെ നിരുത്തരവാദപരമായി വിട്ടയച്ചു.
ദീര്‍ഘദൂര യാത്രക്കെത്തിയവര്‍ സാധാരണഗതിയില്‍ പോലീസില്‍ രേഖാമൂലം പരാതിപ്പെടാന്‍ തയാറാകണമെന്നില്ല. മറ്റൊരു സ്ഥലത്തേക്കു യാത്രപോകുന്നവര്‍ക്ക് തുടര്‍ന്നുണ്ടാകുന്ന നിയമ നൂലാമാലകളിലും പോലീസ് ചോദ്യം ചെയ്യലുകളിലും ആശങ്കയുള്ളതുകൊണ്ടാണത്. തയാറെടുത്തു വന്ന യാത്ര തടസ്സപ്പെട്ടുവെന്നും വരാം. പ്രത്യേകിച്ച് സ്ത്രീകള്‍, പിന്നീടുണ്ടാകാവുന്ന മാധ്യമ വിചാരണകളേയും ഭയപ്പെടുന്നു.
ഏകദേശം ആറരയ്ക്കുള്ള വടക്കോട്ടുള്ള ട്രെയിനില്‍ പോകാന്‍ എത്തിയ യാത്രക്കാരിയെയാണ് ആക്രമിച്ചതെന്നു കരുതുന്നു. ഏതായാലും ആ ട്രെയിനില്‍ പോകേണ്ട യാത്രക്കാര്‍ ട്രെയിനില്‍ കയറുന്നതിനു മുന്‍പു തന്നെ പ്രതി പ്ലാറ്റ്‌ഫോമിലൂടെ സ്വതന്ത്രമായി നടന്നു പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. പോലീസ് സ്വമേധയാ കേസെടുത്ത് ക്രിമിനല്‍ കുറ്റം ചെയ്ത പ്രതിയെ തത്ക്കാലത്തേക്കെങ്കിലും തടഞ്ഞുവയ്‌ക്കേണ്ടതായിരുന്നു എന്നാണ് നിയമവിദഗ്ധര്‍ സൂചിപ്പിച്ചത്.
റെയില്‍വേ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും പോലീസിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആക്ഷേപം. കന്യാസ്ത്രീയെ പ്ലാറ്റ്‌ഫോമില്‍ നിന്നു വലിച്ചു പാളത്തില്‍ ഇട്ടിരുന്നുവെങ്കിലോ കൈയില്‍ കുഞ്ഞുമായി എത്തുന്ന സ്ത്രീകളെ ഇത്തരത്തില്‍ ചെയ്തിരുന്നുവെങ്കിലോ വിഷയം വളരെ ഗുരുതരമായി മാറിയേനെ.
അക്രമിയെ ഒരു മുന്‍കരുതലുമെടുക്കാതെ ഉടനേ വിട്ടയച്ചതു മൂലം വൈകാതെ തന്നെ ആക്രമിക്കപ്പെട്ട കന്യാസ്്ത്രീക്കു നേരേ ആവര്‍ത്തിച്ചോ അഥവാ മറ്റുള്ളവര്‍ക്കു നേരെയോ ആക്രമം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഏതായാലും ആക്രമി സ്വതന്ത്രമായി എവിടെയോ ഇപ്പോഴും വിഹരിക്കുകയാണെന്നാണ് മനസിലാക്കേണ്ടത്. അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
റയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ ഉടനേ ആ വിവരം വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ആലപ്പുഴ വഴിയുള്ള റെയില്‍പാതയിലും സ്റ്റേഷനുകളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൂടിയാണിത്.
റെയില്‍വേ സ്റ്റേഷനുകളിലും പരിസരപ്രദേശങ്ങളിലും ട്രെയിനുകളിലും പൊതുജനങ്ങള്‍ക്കു ശല്യമായി മാറുന്ന മദ്യപര്‍, നാടോടികള്‍, യാചകര്‍, മനോനില തെറ്റിയവര്‍, അലഞ്ഞുതിരിയുന്നവര്‍, അനധികൃത കച്ചവടക്കാര്‍, പോക്കറ്റിക്കാര്‍, മയക്കുമരുന്നു വില്പനക്കാര്‍, ആഭാസന്മാര്‍ തുടങ്ങിയവരെ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പോക്കറ്റടിക്കാരും യാചകരും മറ്റുമായി പോലീസുകാര്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്നുള്ളത് നാളുകളായി നിലനില്ക്കുന്ന പൊതുജന ആരോപണവുമാണ്.
No comments:
Post a Comment