സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Tuesday, February 7, 2012

ഓമനപ്പിള്ളയുടെ വെങ്കല പ്രതിമ: ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും

  • ആവശ്യം മുന്നോട്ടുവച്ചത് തത്തംപള്ളി വാര്‍ഡ് ബ്ലോഗ്
  • മുന്‍ സര്‍ക്കാരുകള്‍ വിഷയം പരിഗണിച്ചിരുന്നില്ല
  • സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ തീരുമാനം 
ലപ്പുഴയുടെ റെയില്‍വേ വികസനത്തിനായി പ്രയത്‌നിച്ച കെ.എല്‍.ഓമനപ്പിള്ളയുടെ വെങ്കല പ്രതിമ സ്ഥാപിക്കണമെന്നുള്ള ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാവുന്നതാണെന്നു ആലപ്പുഴ കളക്ട്രേറ്റില്‍ നിന്ന് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ടു നല്കി.

തീരദേശ റെയില്‍പാത എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച കെ.എല്‍.ഓമനപ്പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ ആലപ്പുഴ പട്ടണത്തില്‍ അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2011 ഡിസംബര്‍ മൂന്നിനു നിവേദനം സമര്‍പ്പിച്ചിരുന്നു. നിവേദനം സംബന്ധിച്ച് റിപ്പോര്‍ട്ടു നല്കണമെന്നു ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍)-ന്റെ നടപടി.

പദ്ധതി നടപ്പാക്കുന്നതിനായി സാമ്പത്തികമായി വളരെയധികം ചെലവുകള്‍ വരുന്നതാകയാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ തീരുമാനം എടുക്കാവുന്നതാണെന്നും N5.2011/2012 Dt.12/01/2012 of Collectorate, Alappuzha 07-02-2012റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ കൂടാതെ റവന്യൂ വകുപ്പും അഡ്മിനിസ്‌ട്രേഷന്‍ വകുപ്പും ഈ വിഷയം ശ്രദ്ധിച്ചിട്ടുണ്ട്. കേരള സംസ്ഥാന സര്‍ക്കാര്‍ തലത്തിലെ തീരുമാനം എത്രയും വേഗം അറിയിക്കണമെന്നു ബ്ലോഗ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഓമനപ്പിള്ളയുടെ വെങ്കല പ്രതിമ സംബന്ധിച്ച് ബ്ലോഗ് എഡിറ്റര്‍ മുന്‍ സര്‍ക്കാരുകളുടെ കാലത്തും നിവേദനം അയച്ചിട്ടുണ്ടെങ്കിലും അതു പരിഗണിച്ച് മറുപടിയൊന്നും നല്കിയിരുന്നില്ല. തുടര്‍ന്നു ആലപ്പുഴയില്‍ 2011 ഡിസംബര്‍ 22-നു നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ പദ്ധതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്കിയത്. എന്നാല്‍ സമ്പര്‍ക്ക പരിപാടിയില്‍ വിഷയം എത്തിയിരുന്നില്ല. ഇക്കാര്യം നേരത്തേ ചില രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും സൂചിപ്പിച്ചിരുന്നുവെങ്കിലും അവരും ഗൗനിച്ചിരുന്നില്ല.

മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിന്റെ പകര്‍പ്പ്:


ശ്രീ ഉമ്മന്‍ ചാണ്ടി,
ബഹു. മുഖ്യമന്ത്രി,
കേരള സര്‍ക്കാര്‍,
ഗവണ്മെന്റ് സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം.


സര്‍,

വിഷയം: തീരദേശ റെയില്‍പാത എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച അന്തരിച്ച ശ്രീ കെ.എല്‍.ഓമനപ്പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ ആലപ്പുഴ പട്ടണത്തില്‍ അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കുന്നതു സംബന്ധിച്ച് - ഓണ്‍ലൈന്‍ നിവേദനം - ആലപ്പുഴയില്‍ 2011 ഡിസംബര്‍ 22-നു നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി -

ആലപ്പുഴ വഴിയുള്ള തീരദേശ റെയില്‍പാത എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച് അതിനായി കഠിനമായി പരിശ്രമിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്ത അന്തരിച്ച ശ്രീ കെ.എല്‍.ഓമനപ്പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ ആലപ്പുഴ പട്ടണത്തില്‍ അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

തൊഴില്‍പരമായി അഭിഭാഷകനായിരുന്ന ശ്രീ കെ.എല്‍.ഓമനപ്പിള്ള 2004-ല്‍ അന്തരിക്കുമ്പോള്‍ 85 വയസായിരുന്നു. തീരദേശ റെയില്‍വേ എന്ന ആശയം അധികൃതരിലേക്കും ജനങ്ങളിലേക്കും എത്തിക്കാന്‍ അദ്ദേഹം അഞ്ചു തവണ തീവണ്ടി എന്‍ജിന്‍ ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. മിക്കപ്പോഴും സ്വതന്ത്രനായി മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചില്ലെങ്കിലും വിഷയം ജനപ്രിയമാകുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനായി ശ്രമിക്കുകയും ചെയ്തു. തുടര്‍ച്ചയായ പ്രവര്‍ത്തനം കാരണം തീരദേശ റെയില്‍വേ ലൈന്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ 1979-ല്‍ പ്രമേയം പാസാക്കിയിരുന്നു. എറണാകുളം - ആലപ്പുഴ - കായംകുളം തീരദേശ റെയില്‍പാതയുടെ ആദ്യഘട്ടമായ ആലപ്പുഴ - എറണാകുളം പാത 1992-ല്‍ കമ്മീഷന്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമായി.

പ്രതിമ നിര്‍മ്മിച്ച് ആലപ്പുഴ ബീച്ചിലോ പട്ടണ ചത്വരത്തിലോ ഉയര്‍ന്ന പീഠത്തില്‍ സ്ഥാപിക്കാവുന്നതാണ്. നാടിന്റെ സമഗ്രമായ പുരോഗതിക്കു വേണ്ടി പരിശ്രമിച്ചവരെ ഓര്‍ക്കാനും ഭാവിതലമുറയ്ക്കു പരിചയപ്പെടുത്താനും പ്രതിമ സഹായിക്കും.

എത്രയും വേഗം നടപടിയും മറുപടിയും പ്രതീക്ഷിക്കുന്നു. ആലപ്പുഴയില്‍ 2011 ഡിസംബര്‍ 22-നു നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ പദ്ധതി പ്രഖ്യാപിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

ഉപചാരപൂര്‍വം,


എഡിറ്റര്‍, തത്തംപള്ളി വാര്‍ഡ് ബ്ലോഗ്

03.12.2011

E-mail: thathampallyward (at) gmail.com
Blog: thathampallyward.blogspot.com

ഇതുസംബന്ധിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2011 ഡിസംബര്‍ മൂന്നിനു പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

1 comment:

  1. http://www.hindu.com/2004/03/26/stories/2004032608130500.htm

    Friday, Mar 26, 2004

    Kerala

    Omana Pillai dead

    By Our Staff Reporter

    ALAPPUZHA, MARCH 25. The veteran social activist, Omana Pillai alias `Theevandi Pillai', who worked relentlessly for realising the idea of coastal railway and made it an issue in the elections in the Alappuzha Lok Sabha constituency, died today. He was 85.

    Mr. Omana Pillai has been ailing for the last few months. He breathed his last at 5 a.m. at `Kurishinkal House', his ancestral home, at Chettikad.

    A lawyer by profession, Mr. Omana Pillai had contested five elections with `train' as his symbol. He was an independent candidate in most of the polls. In the 1980 Lok Sabha elections, he was the Janata Party candidate in Alappuzha. The Congress also supported him.

    Though he could not succeed in the elections the idea of coastal railway became popular and various political parties and MPs from Alappuzha had to take up the issue seriously. His dream became a reality on November 20, 1992 when the coastal railway line was commissioned.

    Educated in Mumbai Mr. Omana Pillai began his career as a lawyer there. He returned to Kerala and contested the 1965 Assembly election from Alappuzha. He raised the railway issue first time in that election. Despite defeat he continued to work for realising the idea. In 1979 the State Assembly passed a motion demanding construction of the coastal railway line. A team of political leaders including Mr. Omana Pillai met the then Prime Minister, Morarji Desai, and pressurised the Union Government to construct the railway line.

    Mr. Omana Pillai was unmarried. His father, Lonan Pillai, was a member of the Sree Moolam Praja Sabha. Gregory Sastri, brother of Lonan Pillai, was among the founders of Arya Samajam movement in Kerala.

    Mr. Omana Pillai is survived by his brothers, Manikyam Pillai and Prakasham Pillai, and a sister, Kusum Amma.

    Mr. Omana Pillai's body will be buried at the St. Thomas Church cemetery, Thumpoly, at 10 a.m. on March 26.

    ReplyDelete